Monday, March 10, 2008

സുജിത്.ജെ

സേവ:

കവലയില്‍ കറുപ്പച്ചി നട്ട പഞ്ഞിമരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കിട്ടു. വളര്‍ന്നപ്പോള്‍ പഞ്ഞിമെത്തക്ക്‌ വല്ലാത്ത കനം

Wednesday, March 5, 2008

സുജിത്‌.ജെ

വാണിഭം (പെണ്‍):

ജനസംഖ്യ വര്‍ദ്ധിക്കാതിരിക്കാന്‍ വിപ്ലവദമ്പതികള്‍
പിറക്കാനിരുന്ന പെണ്‍കുഞ്ഞിനെ മുഖകാന്തിലേപന കമ്പനിക്ക്‌ വിറ്റു.

പാഠം:

നഗരത്തിലെ തിരക്കിനിടയില്‍ നേരിയ ജലഛായയുള്ള കുഴികളും പൊന്തകളും ചൂണ്‍ടി "പുഴ". സര്‍ക്കാര്‍ ഭൂമിയിലെ മരക്കുറ്റികളും കുറ്റിച്ചെടികളും കാണിച്ച്‌ ഇത്‌ "വനം" .
പുതിയ പാഠങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‌ നിര്‍വൃതി"കാണിക്കാന്‍ ഇത്രയെങ്കിലും ബാക്കി വച്ചല്ലൊ"

ആത്മഹത്യ:

പതിവായി പത്രം വായിക്കുന്ന ഗര്‍ഭസ്ഥശിശു
ചെറുകുടലുകൊണ്‍ടൊരു കുരുക്കുണ്‍ടാക്കി എടുത്ത്‌ ചാടി.


സ്ഥിതം:

അന്ത്യനിമിഷങ്ങളിലേക്ക്‌ കടക്കുമ്പോള്‍ സ്മരണീയനാകാന്‍ വേണ്‍ടി
വൃദ്ധന്‍ സ്വന്തം പേര്‌ മുദ്രണം ചെയ്ത പ്ലാസ്റ്റിക്‌ സഞ്ചി പുറത്തേക്ക് വലിച്ചെറിഞ്ഞു.

പുണ്യം:

ഫാക്ടറി കുഴലിലൂടെ ചിതാഭസ്മം പുഴയിലേക്കൊഴുക്കുമ്പോള്‍ മകന്‍ സംതൃപ്തന്‍. വ്യവസായത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പിതാവിന്‌ മത്സ്യമായി പുനര്‍ജന്‍മം.